Skip to main content
നട്ടെല്ലുള്ള പൊലിസ് ഓഫിസറെന്നു ഖ്യാതി
നേടിയ ആളാണ് ഋഷിരാജ് സിങ്. ഏതു തസ്തികയില്
നിയമിച്ചാലും അവിടെ അദ്ദേഹം ഹീറോ ആകും.
ആന്റി പൈറസി സെല്ലിന്റെ തലവന്
ആയിരുന്നപ്പോള്‍ വ്യാജ സി.ഡി പിടി കൂടാന് സിങ്
ഇറങ്ങി തിരിച്ചു. സാധാരണ ഗതിയില് പൊലിസ്
കയറി ചെല്ലാന് മടിക്കുന്ന ഇടങ്ങളില് വരെ
ചെന്ന് വ്യാജ സി.ഡി പിടിച്ചു. സര്ക്കാരില്
സമ്മര്ദം വന്നപ്പോള് ഋഷിരാജിനു സ്ഥാന ചലനം
സംഭവിച്ചു.
വി.എസ് സര്ക്കാറിന്്റെ കാലത്തെ മൂന്നാര്
ഓപറേഷന് ടീമില് ഋഷിരാജ് സിങ് ഉണ്ടായിരുന്നു.
വി.എസ് അയച്ച മൂന്നു പൂച്ചകളില് ഒരാള്.
പിന്നീട് കേന്ദ്ര ഡെപ്യൂട്ടെഷനിലായിരുന്നു സിങ്.
അത് കഴിഞ്ഞു തിരിച്ചത്തെിയപ്പോള്
ട്രാന്സ്പോര്ട്ട് കമ്മിഷനറായി. അഴിമതിയില്
മുങ്ങി കുളിച്ച വകുപ്പിനെ നേരെയാക്കാന്
ശ്രമിച്ചെന്ന് മാത്രമല്ല, സംസ്ഥാനത്ത് ഗതാഗത
നിയമ ലംഘകര്ക്ക് പേടി സ്വപ്നവുമായി
അദ്ദേഹം. സര്ക്കാരിന് തലവേദന ആയപ്പോള്
ട്രാന്സ്പോര്ട്ട് വകുപ്പില് നിന്നും സിങ് തെറിച്ചു
എ.ഡി.ജി.പി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്
പിന്നീട് പ്രത്യക്ഷപ്പെടുന്നത് കെ.എസ്.ഇ.ബി
യുടെ ചീഫ് വിജിലന്സ് ഓഫീസറായാണ്.
അധികമാരും അറിയാതെ കിടന്ന തസ്തിക
ഋഷിരാജ് സിങ് വന്നതോടെ ആകെ മാറി.
കേരളത്തില് ഇങ്ങനെയൊരു ഉദ്യോഗസ്ഥന്
ഉണ്ടെന്നും വൈദ്യുതി മോഷ്ടിക്കുന്നവരെ
അദ്ദേഹം കയ്യോടെ പിടി കൂടുമെന്നും ജനം
അറിഞ്ഞു.
സംസ്ഥാനത്തെ ചെറുതും വലുതുമായ ചില
വ്യവസായ യൂണിറ്റുകളുടെ ഊര്ജ്ജ മോഷണം സിങ്
കയ്യോടെ പിടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും
സിനിമാ താരങ്ങളുടെയും വീടുകളിലേക്കും
വിജിലന്സ് ടീം കടന്നു ചെന്നു . മുന് മന്ത്രി ടി.എച്
മുസ്തഫയും കലാഭവന് മണിയുമൊക്കെ കുടുങ്ങിയത്
അങ്ങിനെയാണ്. സ്വാഭാവികമായും ഋഷിരാജ്
സിങ്ങിനെ മാറ്റണമെന്ന ആവശ്യം ഉയര്ന്നു .
മാധ്യമങ്ങള് ഒച്ചപ്പാടുണ്ടാക്കുമെന്നതിനാല്
സര്ക്കാര് മടിച്ചു. പക്ഷേ , മുത്തൂറ്റ് ഗ്രൂപ്പില്
കയറിയപ്പോള് കളി മാറി. സിങ്ങിന്
ഓര്ക്കാപ്പുറത്ത് കസേര തെറിച്ചു.
തിരുവനന്തപുരത്തെ മുത്തൂറ്റിന്്റെ എയര് ലൈന്
കാറ്ററിംഗ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ്
ഭൂഗര്ഭ കേബിള് വഴി വൈദ്യുതി ചോര്ത്തിയത്
കണ്ടു പിടിച്ചതാണ് ഋഷിരാജ് സിങ് ചെയ്ത
കുറ്റം. തിരുവരാഹം കെ.എസ്.ഇ.ബി സെക്ഷന്
പരിധിയിലാണ് സ്ഥാപനം. നിയമ നടപടിയിലേക്ക്
കടക്കാന് വിജിലന്സ് വിഭാഗം ഒരുങ്ങുമ്പോഴേക
്കും ഋഷിരാജ് സിങ്ങിന്റെ സ്ഥലം മാറ്റ ഉത്തരവ്
ഒപ്പു വെക്കപ്പെട്ടിരുന്നു. ആംഡ്
ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം. സായുധ
പൊലിസ് വിഭാഗത്തിന്റെ എ.ഡി.ജി.പിക്ക്
പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ല.
ഋഷിരാജിനെ പോലൊരാളെ തളച്ചിടാന് ഇതിലും
പറ്റിയ മറ്റൊരു തസ്തികയില്ല .
ഋഷി രാജ് സിംഗ് നു വേണ്ടി സംസാരിക്കാൻ ഒരു
പത്രം \ ചാനൽ കളെയും കണ്ടില്ല.
ഇദ്ദേഹത്തിനെ പിന്തുണക്കാൻ ദേശ സ്നേഹികൾ
ആയ എല്ലാവരോടും അഭ്യർത്ഥിക്കുന്നു .
Popular posts from this blog
Comments
Post a Comment