Skip to main content
ജനു 26, റിപ്പബ്ളിക് ദിനം. ഇന്ത്യ ലോക രാജ്യങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുന്ന ദിവസമാണ്.ഈ ദിവസം ചെങ്കോട്ടയിലൊരു പ്രക്ഷോഭം നടന്നിട്ടുണ്ടേൽ അതിന് പ്രധാന ഉത്തരവാദികൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെയാണ്. ജീവിക്കാനുള്ള പോരാട്ടത്തിൽ ഇന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൊല്ലപ്പെട്ടിരിക്കുകയാണ്.കർഷകരുമായി പത്തുവട്ടം ചർച്ചകൾ നടത്തിയപ്പോഴെല്ലാം നിയമത്തിലെ തെറ്റുകൾ കർഷകർ ചൂണ്ടിക്കാട്ടിയപ്പോഴും അത് തിരുത്താനോ പിൻവലിക്കാനോ മോദിയും മന്ത്രിസഭയും തയ്യാറായില്ല..മരം കോച്ചുന്ന തണുപ്പത്തിരിക്കുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കർഷകരോട് ചർച്ച ചെയ്യാൻ അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറായില്ല.ഫോട്ടോ ഷൂട്ടുകളിൽ അഭിരമിക്കുന്ന ഒരു പ്രധാനമന്ത്രിയെയല്ല, ജനങ്ങളുടെ മനസ്സറിയുന്ന ഒരു ഭരണാധികാരിയെയാണ് നമുക്ക് വേണ്ടത്.സ്നേഹവും മനുഷ്വത്വും പരിജ്ഞാനവും വിവേകവുമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു ഇന്ന് ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ, ജനുവരി 26 ന് രാജ്യതലസ്ഥാനത്തിന്റെ മണ്ണിൽ നാടിന് അന്നം തരുന്നവരുടെ തരുന്ന കർഷകന്റെ ചോരയും തലച്ചോറും ചിന്നിച്ചിതറില്ലായിരുന്നു.ഇന്ത്യയുടെ മനസ്സ് കർഷക മരണത്തിൽ വേദനിക്കുമ്പോൾ, മനുഷ്യത്വം മരവിച്ച സങ്കികൾ ആ മരണത്തെ ആഘോഷിക്കുകയാണ്.കർഷകരുടെ കണക്ക് പ്രകാരം 150 ഓളം കർഷകർ രക്തസാക്ഷികളായിരിക്കുന്നു. കോൺഗ്രസിന്റെ 60 വർഷത്തെ ഭരണകാലത്തൊരിക്കൽപ്പോലും അതിജീവനത്തിന് വേണ്ടി കർഷകന് തെരുവിൽ വെടിയേറ്റ് മരിച്ചുവീഴേണ്ടി വന്നിട്ടില്ല. കർഷകന്റെ, സാധാരണക്കാരന്റെ കൂടെ നിൽക്കുന്ന, അവരുടെ മനസ്സറിയുന്ന പ്രധാനമന്ത്രിമാരെ കോൺഗ്രസ്സിനുണ്ടായിട്ടുള്ളു.അന്നം തരുന്നവന്റെ ജീവിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിലെ കർഷക സമരം.ക്ഷമയുടെ നെല്ലി പലക കണ്ട കർഷകന്റെ വികാരപ്രകടനമാണ് ഇന്ന് ഡൽഹിയിൽ കണ്ടത്. സമരം ഇത്ര രൂക്ഷമാകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിൻ്റെ ഉത്തരവാദി മോദി സർക്കാർ തന്നെയാണ്.പാർലിമെന്ററി ചട്ടങ്ങളെ കാറ്റിൽ പറത്തി കർഷകവിരുദ്ധ നിയമം പാസാക്കിയതു മുതൽ ഇന്നുവരെ കർഷകരെ ശത്രുക്കളായാണ് മോദിയും കേന്ദ്ര സർക്കാരും കാണുന്നത്.അന്നം തരുന്നവന്റെ കണ്ണുനീരിന് അവർ യാതൊരു വിലയും നല്കുന്നില്ല.കർഷകരെ പുഛിക്കാനും അവഹേളിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. പാക്കിസ്ഥാൻ ചാരൻമാരെന്നും രാജ്യദ്രോഹികളെന്നും കർഷകരെ വിളിക്കുന്നത് ഇന്ത്യയുടെ രാജ്യസുരക്ഷമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വകാര്യ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിച്ച അർണാബും കൂട്ടരുമാണ്.ഇന്ത്യയിലെ കർഷകർക്കു വേണ്ടാത്ത, അവരുടെ അഭിപ്രായം തേടാതെ ഉണ്ടാക്കിയ കർഷകനയം ആർക്കുവേണ്ടിയാണ്.? അംബാനി അദാനിമാർക്കു വേണ്ടി മോഡി രാജ്യത്തെ വിറ്റുതുലക്കുകയാണ്.65 ൽ കൂടുതൽ ദിവസങ്ങളായി തങ്ങളുടെ നാടും വീടും കൃഷിഭൂമിയും വിട്ട് ,കൊടും തണുപ്പത്ത് ഡൽഹിയിലെ സമരഭൂമിയിൽ കർഷകർ ഒത്തു ചേരുന്നത് ജീവിക്കാൻ വേണ്ടിയാണ്..നമുക്കന്നം തരുന്നവന്റെ, ഇന്ത്യയുടെ നട്ടെല്ലായ കർഷകന്റെ ജീവിക്കാനുള്ള അവസാന ശ്രമമാണ് ഈ സമരം..ഈ നിയമം എത്രത്തോളം കർഷക വിരുദ്ധമാണെന്നും ഈ നിയമം നടപ്പിലായാൽ, ഇന്ത്യയിലെ കാർഷിക മേഖല കുത്തക മുതലാളിമാരുടെ കൈകളിലാകുമെന്നും, അത് സാധാരണ കർഷകന്റെ അവസാനമായിരിക്കുമന്നും നമ്മൾ മനസ്സിലാക്കണം.കർഷകരെ ദ്രോഹിക്കുന്ന, രാജ്യത്തെ നശിപ്പിക്കുന്ന ഈ ബില്ല് പിൻവലിക്കാൻ ബി ജെ പി സർക്കാർ തയ്യാറാകണം.അംബാനിക്കും അദാനിക്കും വീട്ടുവേല ചെയ്യുന്നത് നരേന്ദ്ര മോദി അവസാനിപ്പിച്ചില്ലേൽ അത് ഇന്ത്യ മഹാരാജ്യത്തിന്റെ തകർച്ചയിലെ അവസാനിക്കു.Tara Tojo Alex
Popular posts from this blog
Comments
Post a Comment