Skip to main content
ഒരിക്കൽ പോലും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല പക്ഷെ നിധിൻ ചന്ദ്രൻ എന്ന ചെറുപ്പക്കാരൻ എനിക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രവാസികൾക്ക് വിമാനടിക്കറ്റ് നൽകുന്ന യൂത്ത് കോൺഗ്രസിന്റെ 'യൂത്ത് കെയർ' പദ്ധതിയിലേക്ക് ടിക്കറ്റുകൾ നൽകിയതും ഗർഭിണികളെയും രോഗികളെയും നാട്ടിലെത്തിക്കാൻ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയതും നിധിൻ ചന്ദ്രനേയും ഭാര്യ ആതിരയും നമുക്ക് പ്രിയപ്പെട്ടവരാക്കി...ഭാര്യയോടൊപ്പം മടങ്ങാൻ ടിക്കറ്റ് കിട്ടിയപ്പോൾ അർഹതയുള്ള മറ്റൊരാൾക്കായി അവസരം നൽകിയ വലിയ മനസിന്റെ ഉടമയെയാണ് മരണം തട്ടിയെടുത്തത്...ഇൻകാസ് യൂത്ത് വിങ് പ്രവർത്തകനായിരുന്ന നിധിൻ, കോവിഡ് കാലത്തെ സാമൂഹ്യ സേവനത്തിലൂടെയും രക്തദാനത്തിലൂടെയും ഗൾഫ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു...നിധിന്റെ വേർപാട് സൃഷ്ടിക്കുന്ന ആഘാതം താങ്ങാനുള്ള ശക്തി ആതിരയ്ക്ക് ജഗദീശ്വരൻനൽകട്ടെ...കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ആത്മാവിനു ശാന്തി ലഭിക്കട്ടെ... ആദരാഞ്ജലികൾ...
Popular posts from this blog
Comments
Post a Comment