ലക്ഷദ്വീപിൽ നടപ്പാക്കുന്നത്RSS ന്റെ പ്രഖ്യാപിത വംശീയ അജണ്ടയാണ്.ഗുജറാത്തിൽ വിജയകരമായി നടപ്പാക്കിയ മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ തന്നെ ഇത്തരമൊരു ദൗത്യത്തിന് തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല. 80 തുകളിൽ RSS കാരനായ കുപ്രസിദ്ധ ബ്യൂറോക്രാറ്റ് ജഗ്മോഹനിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്നതും ഇതു തന്നെയാണ്.ഭൂമിയൊലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് അതിതാണ് എന്ന് ലോകം വാഴ്ത്തിപ്പാടിയ കാശ്മീരിനെ രക്തപങ്കിലമാക്കി വെടക്കാക്കി തനിക്കാക്കിയ സംഘ് അജണ്ടകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. NRC യും CAA യും ചുട്ടെടുത്ത് ന്യൂനപക്ഷങ്ങളെ പുറന്തള്ളാൻ നടക്കുന്ന ശ്രമങ്ങളും സംഘഭീകരരുടെ സ്വപ്ന അജണ്ടയുടെ ഭാഗമാണ്.ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, സവിശേഷ മത-സാംസ്‌കാരിക തനിമയും പാരമ്പര്യവുമുള്ള ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മോദിയുടെ സമീപസ്ഥനും ഗുജറാത്ത് മുന്‍ അഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതു വഴി ബിജെപി ഭരണകൂടം പദ്ധതിയിടുന്നത് ആ മണ്‍തുരുത്തുകളില്‍ സമഗ്രാധിപത്യമുണ്ടാക്കി, സംസ്‌കാരിക അരാജകത്വം സൃഷ്ടിച്ച് ദ്വീപുവാസികളെ നിശ്ശബ്ദരാക്കാനും സംഘപരിവാർ വിളയാട്ടത്തിനായി തീറെഴുതി നല്‍കാനുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം ചുമതല നല്‍കിയിരുന്ന പതിവു രീതി ലംഘിച്ചുകൊണ്ടാണ് ഈ നിക്ഷിപ്ത താല്‍പര്യ നിയമനം എന്നത് കുടുതല്‍ ആശങ്ക ജനിപ്പിക്കുന്നു.ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുന്നവര്‍ക്കിടയില്‍ അശാന്തി സൃഷ്ടിക്കാനും സംസ്‌കാരം അട്ടിമറിക്കാനും, അവരുടെ വിശ്വാസവും ആചാരവും ഉച്ഛാടനം ചെയ്യാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കന്നുകാലി വധ നിരോധനം, ബീഫ് ഉത്പന്നങ്ങളുടെ ഭ്രഷ്ട്, പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍, പഞ്ചായത്ത് റെഗുലേഷന്‍ ആക്ട് എന്നിവ പ്രബല്യത്തില്‍ കൊണ്ടുവന്നതിലൂടെ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്താണെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണല്ലോ. കോവിഡ് മഹാമാരിക്കിടയിൽ പോലും പുറത്തെടുക്കുന്ന വംശീയ അജണ്ടകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്.വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം അതിന്റെ വേദ പുസ്തകമായ വിചാരധാരയിൽ പരസ്യമാക്കിയ ഉൻമൂലന അജണ്ടകൾ ഒന്നൊന്നായി പുറത്തെടുക്കും.ഹിന്ദുത്വ ഭീകരർ സ്കെച്ചിട്ട ആദ്യ ശത്രു മാത്രമാണ് മുസ്ലിംകൾ. മറ്റുള്ളവർ ആ വേട്ടയാടലിന്റെ വേദന അനുഭവിച്ചിട്ടില്ല എന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്. ദളിത് വിഭാഗങ്ങളെ സംഘപരിവാർ ഫാഷിസം തുല്യാവകാശമുള്ള മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല. കാരണം കർമ്മമല്ല, ജന്മമാണ് ബ്രാഹ്മണിസത്തിന്റെ അടിത്തറ.ലക്ഷദ്വീപ് ആയാലും കാശ്മീർ ആയാലും വൈവിധ്യമുള്ള കുപ്പികളിൽ വേട്ടക്കാർ വിളമ്പുന്നത് വംശീയത വാറ്റിയ പഴയ വീഞ്ഞു തന്നെയാണ്.ഒരു ജനതയുടെ സമ്പൂര്‍ണ തകര്‍ച്ച കിനാകണ്ട്, കേന്ദ്രം നടത്തുന്ന ഈ കപട നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി നടക്കേണ്ടതുണ്ട്. കേരളവുമായി പലവിധ സവിശേഷ ബന്ധങ്ങളും പുലര്‍ത്തുന്ന ദ്വീപുകാരുടെ സുരക്ഷയും സംരക്ഷണവും ശാന്തിയും സമാധാനവും നിലനിർത്തേണ്ടതും,ഈ വിഷയത്തിലെ ദേശീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ചരിത്രപരമായ ഉത്തരവാദിത്വവും കേരളീയർക്ക് തന്നെയാണ്.RSS നെ തിരിച്ചറിയുക.അവരുടെ അജണ്ടകൾ തുറന്നു കാണിക്കുക. ഭിന്നിപ്പിക്കലിനെതിരെ ജനങ്ങൾ ഐക്യപ്പെടുക. ഇല്ലെങ്കിൽ ഇന്ത്യ മനുഷ്യവാസം സാദ്ധ്യമല്ലാത്തയിടമാക്കി മാറ്റും ഈ നരഭോജികൾ.ലക്ഷദ്വീപിന് ഐക്യദാർഡ്യം.

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍