Skip to main content
നീതി????????????
മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 21/05/2007ല്‍ 2598/2007ആം നമ്പറായി രെജിസ്റ്റർ ചെയ്ത വിലയാധാര പ്രകാരം ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സിൽ നിന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് തീരു വാങ്ങിയ ഫ്ലാറ്റിന് 3 ലക്ഷം രൂപയാണ് വില.
എന്നാൽ സെപ്റ്റംബർ 20ന് ജോൺ ബ്രിട്ടാസ് സ്വന്തം വെരിഫൈഡ് ഫേസ്ബുക്ക് പേജിൽ എഴുതിയ പോസ്റ്റിൽ പറയുന്നത് 1400 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 2 ചെറിയ ബെഡ്‌റൂമും 1 സ്റ്റഡിയുമുള്ള തെറ്റില്ലാത്ത ഒരു ഫ്ലാറ്റ് 20-22 ലക്ഷം രൂപ വില കൊടുത്താണ് താൻ വാങ്ങിയത് എന്നാണ്.
22 ലക്ഷം കൊടുത്തു ഫ്ലാറ്റ് വാങ്ങിയിട്ട് രെജിസ്ട്രേഷൻ ഫീയും നികുതിയും വെട്ടിക്കാൻ ആധാരത്തിൽ വില 3 ലക്ഷം മാത്രമായി കാണിക്കുമ്പോൾ ആ ഇടപാടിലെ ശിഷ്ടം 19 ലക്ഷവും ബ്ലാക്ക് മണിയാവണം.
അക്കാര്യത്തിൽ ജോൺ ബ്രിട്ടാസിനും ഹോളി ഫെയ്ത് ബിൽഡേഴ്‌സിനും എതിരെ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാവുന്നതും ആണ്.
പക്ഷെ അതല്ല എൻ്റെ പ്രശ്നം.
സെപ്റ്റംബർ 28ലെ സുപ്രീം കോടതി വിധി പ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാ മരട് ഫ്ലാറ്റ് ഉടമകൾക്കും നാലാഴ്ചക്കുള്ളിൽ 25 ലക്ഷം രൂപ സർക്കാരിൽ നിന്ന് അടിയന്തിര നഷ്ടപരിഹാരത്തിന് അവകാശമുണ്ടല്ലോ.
അപ്പോൾ അതിൽ യഥാർത്ഥത്തിൽ 22 ലക്ഷം മാത്രം കൊടുത്തും, നികുതി വെട്ടിക്കാൻ ആധാരത്തിൽ 3 ലക്ഷം എന്ന് കള്ളം കാണിച്ചും, ഫ്ലാറ്റ് സ്വന്തമാക്കിയ ജോൺ ബ്രിട്ടാസ് അടക്കമുള്ളവർക്കും 25 ലക്ഷം രൂപാ നഷ്ടപരിഹാരം കിട്ടും.
ഇനി, അത്ര പോലും പൈസ മുടക്കാതെ 12-15 ലക്ഷം രൂപയ്ക്ക് വൺ ബി.എച്.കെ സ്റ്റുഡിയോ ഫ്ലാറ്റ് എടുത്തവർക്കും 25 ലക്ഷം രൂപ തന്നെ നഷ്ടപരിഹാരം കിട്ടും.
ഇത് നല്ല ലാഭമുള്ള ഏർപ്പാടാണല്ലോ!!
ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ ഇരിക്കുന്ന കൂര മുഴുവനായി ഒലിച്ചു പോയവർക്ക് പോലും കൊടുക്കാനാവുന്ന പരമാവധി നഷ്ടപരിഹാരം 4 ലക്ഷം രൂപയായി സർക്കാർ നിജപ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനത്ത്, അത് പോലും ഇപ്പോഴും കിട്ടാതെ ആയിരങ്ങൾ ദുരിതാശ്വാസ കാമ്പിൽ തന്നെ ദിവസങ്ങൾ തള്ളി നീക്കുന്ന സംസ്ഥാനത്ത്, പുതിയ പ്രളയങ്ങളെ വിളിച്ചു വരുത്തുന്ന പരിസ്ഥിതി വിരുദ്ധവും നിയമ വിരോധവുമായ ആഡംബര ഫ്ലാറ്റുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയവർക്ക് പോലും 25 ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നാലാഴ്ചക്കുള്ളിൽ കൊടുത്തു ബോധ്യപ്പെടുത്താൻ നിഷ്കർഷിക്കുന്ന കോടതിവിധിയിൽ എവിടെയാണ് നീതി??
ഇരട്ട ചങ്ക് ഉണ്ടേൽ അത് കാണിക്കേണ്ടത്
ഇപ്പൊഴാനാണ് ഈ കോടതിയിൽ ആണ്
Popular posts from this blog
Comments
Post a Comment