Skip to main content
നബി (സ അ) യോട് ഒരു സ്വഹാബി ചോദിച്ചു ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണു യാ റസൂലുള്ളാഹ്..?നബി തങ്ങൾ പറഞ്ഞു "നാവ് സത്യം മാത്രം പറയുകയും ഹൃദയത്തിൽ പാപങ്ങൾ ഇല്ലാത്തവരും അള്ളാഹുവിനു വഴിപ്പെടുന്നവനും .".. ഈ ഗുണങ്ങൾ ഉള്ള ആൾ ജനങ്ങളിൽ ശ്രേഷ്ഠൻ ആണെന്ന് നബി (സ അ).(ഹൃദയത്തിലെ പാപങ്ങൾ എന്നാൽ അസൂയ, ദേഷ്യം, വൈരാഗ്യം, പക വീട്ടൽ, ആളുകളോട് അഹങ്കാരം തോന്നുക )നബി തിരുമേനി സ്വഹാബികളുമായി ഇരിക്കുമ്പോൾ നബി (സ അ) പറഞ്ഞു സ്വർഗത്തിലേക്ക് പോകുന്ന ഒരാൾ ഇപ്പൊ ഇങ്ങോട്ട് കടന്ന് വരും .അദ്ദേഹത്തിന്റെ രണ്ട് ചെരുപ്പുകൾ ഇടത് കയ്യിൽ പിടിച്ച് കൊണ്ട്.. കുറച്ച് കഴിഞ്ഞ് ആ ആൾ വന്നു അവിടിരുന്നു പക്ഷേ സ്വഹാബികൾ ഒന്നും ചോദിച്ചില്ല. പിറ്റേ ദിവസവും നബി തങ്ങൾ ഇത് ആവർത്തിച്ചു..അപ്പോഴും വന്നത് അ ആൾ തന്നെ ..മൂന്നാം ദിവസവും നബി (സ അ) പറഞ്ഞപ്പോൾ വന്നത് അതേ ആൾ തന്നെയാണു. അപ്പോഴാണു അബ്ദുള്ളാഹ് ബിൻ അമൃ (റ ) ഒന്ന് ചിന്തിച്ചത് ഇയാളുടെ കൂടെ ഒന്ന് കൂടണം എന്താണു സ്വർഗത്തിൽ പോകാൻ മാത്രം ഇയാൾ ചെയ്യുന്നത് എന്നറിയാല്ലൊ. അങ്ങനെ അദ്ദേഹം സ്വർഗാവകാശി ആയ ആളുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തോട് പറഞ്ഞു ഞാനും വാപ്പയുമായി ചെറിയ ഒരു അസ്വാരസ്യം ഉണ്ട് അത് കൊണ്ട് ഇന്ന് നിങ്ങളുടെ വീട്ടിൽ താമസിക്കുവാൻ എനിക്ക് അനുവാദം തരുമോ ? അദ്ദേഹം അത് ആമ്മതിച്ചു....രാത്രി ആയപ്പോൾ അബ്ദുള്ളാഹ് ബിൻ അമൃ (റ ) ഉറങ്ങാതെ കാത്തിരുന്നു രാത്രി എത്ര റക്ക അത്ത് ആണു വീട്ടുടമസ്ഥൻ തഹജ്ജുദ് നിസ്ക്കരിക്കുന്നത് എന്നറിയാൻ. എന്നാൽ ഇഷാ ക്ക് ശേഷമുള്ള സുന്നത്തുകൾ അല്ലാതെ കൂടുതലായി ഒന്നും അദ്ദേഹം നിസ്ക്കരിച്ചില്ല. അദ്ദേഹം ഉറങ്ങി ഞങ്ങളും ഉറങ്ങി..എന്നാൽ പിന്നെ സുബഹിക്ക് എഴുനേറ്റ് നോക്കാം ..അദ്ദേഹം ഇന്ന് നോമ്പ് ആയിരിക്കും...പള്ളിയിൽ നിന്ന് വന്നപ്പോൾ ഭക്ഷണവും കഴിച്ചു ജോലിക്ക് പോയി..ന്നാ പിന്നെ നാളെ എന്തെങ്കിലും ചെയ്യുമായിരിക്കും...മൂന്ന് ദിവസം കൂടെ താമസിച്ചിട്ടും അബ്ദുള്ളാഹ് ബിൻ അമൃ (റ ) നു പ്രത്യേകമായി ഒന്നും കാണാൻ കഴിഞില്ല..ഒടുവിൽ അയാളോട് പറഞ്ഞു ഞാൻ നിങ്ങളോട് താമസിക്കാൻ മാത്രമുള്ള പ്രശ്നം ഞാനും വാപ്പയും തമ്മിലില്ല ഞാൻ നിങ്ങളുടെ കൂടെ കൂടിയത് നിങ്ങളെ പറ്റി റസൂലുള്ളാ സ്വർഗവകാശി എന്ന് പറഞ്ഞിരുന്നു അതിന്റ കാരണം നിങ്ങളിൽ നിന്ന് അറിയാൻ വേണ്ടിയാണു ഒപ്പം കൂടിയത്..വീട്ടുകാരൻ പറഞ്ഞു ഞാൻ നിങ്ങളെ പോലെയൊക്കെ അല്ലാതെ പ്രെത്യേകിച്ചൊന്നും ചെയ്യുന്നില്ല. അപ്പൊ യാത്ര പറഞ്ഞിറങ്ങിയ അബ്ദുള്ള ബിൻ അമൃ (റ )നെ അയാൾ തിരികെ വിളിച്ചു..അതെ ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിൽ ആരോടും അസൂയയൊ പകയോ വിദ്വെഷമോ അഹങ്കാരമൊ ഒന്നും ഉണ്ടാകാറില്ല അത്രയെ ഞാൻ ചെയ്യുന്നുള്ളു... അത്ര പോലും ഞങ്ങളെക്കൊണ്ട് കഴിയുന്നില്ലല്ലൊ എന്ന് പറഞ്ഞ് അബ്ദുള്ളാഹ് ബിൻ അമ്ര് നബി (സ അ) അടുക്കലേക്ക് യാത്രയായി. റസൂലുള്ളായോട് ഈ വിവരങ്ങൾ പറഞ്ഞപ്പൊ തിരുമേനി പറഞ്ഞത് അത് തന്നെയാണു അയാൾ സ്വർഗത്തിൽ കടക്കാൻ കാരണമായത് എന്നാണു.(അനസ് ബിൻ മാലിക് (റ ) ഉദ്ദരിച്ചത് )ജീവിച്ചിരിക്കെ സ്വർഗവകാശി ആകുന്നവരിൽ അള്ളാഹു നമ്മളെയും ഉൾപ്പെടുത്തട്ടെ.
Popular posts from this blog
Comments
Post a Comment