Skip to main content
കേരളത്തില്‍ മുസ്ലീങ്ങളുടെ അധികാര പങ്കാളിത്തത്തില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അധികാര പങ്കാളിത്തം ഏതൊരു സമുദായത്തേയും ജനവിഭാഗങ്ങളേയും സംബന്ധിച്ച് നിര്‍ണായകവും പുരോഗതിക്ക് അനിവാര്യവുമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തികമായും സാമൂഹ്യമായും മെച്ചപ്പെട്ട അവസ്ഥയിലുള്ള കേരളത്തില്‍ നിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം മുസ്ലീങ്ങളേയും പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ലീഗിന് ഒരു വനിതാ പ്രതിനിധി ഇത്തവണ കേരള നിയമ സഭയിലുണ്ടാക്കും. എല്ലാ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് പാര്‍ട്ടിയില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന വാദം. ആ വാദവും തിരുത്തിയിരിക്കുന്നു സിറ്റിംഗ് സീറ്റ് തന്നെ വനിത ലീഗിന്. ചരിത്രം ഒരിക്കലും സ്ത്രീകളെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിന്ന് മാറ്റി നിറുത്തിയിട്ടില്ലെന്ന് തന്നെയാണ്. 1937ല്‍ അവിഭക്ത മുസ്ലീം ലീഗിന്റെ അല്ലെങ്കില്‍ അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ പുന:സംഘടനാ സമിതിയിലെ 30 അംഗങ്ങളില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ബീഗം അസ്സാസാ റസൂല്‍, ബീഗം ഹബീബുള്ള എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. ബീഗം റസൂലുള്ള ഭരണഘടനാ നിര്‍മ്മാണ സമിതി അംഗമായിരുന്നു. ബീഗം ഹബീബുള്ള എഴുത്തുകാരിയും പ്രക്ഷേപണ വിദഗ്ധയും. ലീഗിന്റെ വനിതാ നേതാക്കളില്‍ ഒരാളായ അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. എല്ലാ സ്ഥാനാർഥികൾക്കും നന്മകളും വിജയാശംസകളും നേരുന്നു.#നാടുനന്നാക്കാൻ യുഡിഎഫ്.Tara Tojo Alex
Popular posts from this blog
Comments
Post a Comment