Skip to main content
ചില കണക്കുകൾ പറഞ്ഞ് കാര്യത്തിലേയ്ക്
കു കടക്കാം.
വിദേശത്തു നിഷേപിക്കപ്പെട്ടിരിക്കുന്ന
മൊത്തം ഇന്ത്യൻ കള്ളപ്പണം(ഔദ്യോഗിക
കണക്ക്) -
33 ലക്ഷം കോടി.
ഇന്ത്യൻ എക്സ്പ്രസ് 2015 ഫെബ്രുവരിയിൽ
പുറത്തുവിട്ട വിവരങ്ങൾ പ്രകാരം HSBC
ബാങ്കിന്റെ ജനീവ ബ്രാഞ്ചിൽ ഉള്ളത്
1195 ഇന്ത്യക്കാർക്കു മൊത്തമായി 25000
കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം..! ഈ
1195 കള്ളപ്പണക്കാരുടെയും പേരും
നക്ഷത്രവും ജാതകക്കുറിപ്പും നരേന്ദ്ര
മോദിയുടെ മേശപ്പുറത്തും കിടപ്പുണ്ട്.ഒരു
സർജിക്കൽ സ്ട്രൈക്കും നടന്നില്ല!
ഇക്കഴിഞ്ഞ മാസം റിസർവ് ബാങ്ക്
സുപ്രീം കോടതിയിൽ സമർപ്പിച്ച
സത്യവാങ്മൂലം പ്രകാരം SBl അടക്കമുള്ള
പൊതുമേഖലാ ബാങ്കുകളിൽ 500
കോടിയിൽപരം രൂപ കുടിശ്ശിക
വരുത്തിയിട്ടുള്ള ശതകോടീശ്വരന്മാരുടെ
എണ്ണം 87. ഇവരുടെ പേരിലുള്ള മൊത്തം
കിട്ടാക്കടം 85000 കോടി. ഇവരുടെയും
പേരും നാളുമൊക്കെ മോദിയുടെ
മേശപ്പുറത്തും കിടക്കുന്നുണ്ട്. ഒരു
സർജിക്കൽ സ്ട്രൈക്കും നടന്നില്ല..!
പൊതുജനങ്ങളുടെ സമ്പാദ്യത്തിൽ
നിന്നെടുത്ത് കുത്തകകൾക്കും വൻകിട
മുതലാളിമാർക്കും കൊടുത്ത വകയിൽ നിന്ന്
മോദി ഭരണകാലത്ത് ബാങ്കുകൾ
എഴുതിത്തള്ളിയിരിക്കുന്നത് ഒരു ലക്ഷത്തി
പതിനാലായിരം കോടി രൂപ!
ആരുടെയൊക്കെ കടമാണ്
എഴുതിത്തള്ളിയതെന്ന് പൊതുജനം
അറിയാതിരിക്കാൻ (പേരുകൾ
വെളിപ്പെടുത്താതിരിക്കാൻ )
സുപ്രീംകോടതിയിൽ കേസു നടക്കുകയാണ്.
ലവന്മാരുടെ പേരുകളും ജാതകക്കുറിപ്പുമ
ൊക്കെ മോദിയുടെ മേശപ്പുറത്തും ഭദ്രം.
ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല..!
സുപ്രീം കോടതി നിർദ്ദേശപ്രകാരം
മോദി തന്നെ രൂപം കൊടുത്ത SIT(സ്പെഷൽ
ഇൻവെസ്റ്റിഗേഷൻ ടീം)യുടെ
മുമ്പിലെത്തിയ ഏറ്റവും വലിയ
കള്ളപ്പണക്കേസ് ഗൗതം അദാനിയുടെ 5500
കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ്. ഇതേ
ഗൗതം അദാനിയുടെ ചാർട്ടേഡ്
വിമാനത്തിലാണ് മോദി കഴിഞ്ഞ
തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യ മുഴുവൻ പറന്ന്
പ്രചരണം നടത്തിയത്.ഇതേ അദാനിയാണ്
ഔദ്യോഗിക വിദേശയാത്രകളിൽ
പലപ്പോഴും മോദിയുടെ വലതു വശത്തിരുന്ന്
വിമാനയാത്ര നടത്തുന്നത്. സർജിക്കൽ
സ്ട്രൈക്കിന്റെ കാര്യം ഈ
പരിതസ്ഥിതിയിൽ പ്രത്യേകിച്ച്
പറയേണ്ടതില്ലല്ലോ!
87 പേരുടെ, അല്ലെങ്കിൽ പരമാവധി 1195
പേരുടെ ഇന്ത്യയിലും വിദേശത്തുമുള്ള
വീടുകളിലും ഓഫീസുകളിലും ഭൂമിയിലും
കച്ചവടങ്ങളിലും നിക്ഷേപങ്ങളിലും മറ്റു
സ്ഥാവരജംഗമ സ്വത്തുക്കളിലും ഇപ്പറഞ്ഞ
സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ
കേവലം രണ്ടാഴ്ച കൊണ്ട്
സംഭരിക്കാവുന്ന പണമുണ്ടല്ലോ...
അതായിരിക്കും ഭക്തരേ പണം ! പക്ഷേ,
അവരുടെ കണ്ണീർ മോദി മഹാരാജന്റെ
ഹൃദയം തകർക്കും; അവരുടെ വ്യാവസായിക
- സാമ്പത്തിക സാമ്രാജ്യം ഒന്നുലഞ്ഞു
പോയാൽ മോദിയുടെ കപ്പൽ മുങ്ങും.
ആയതിനാൽ കൊടുത്തു 130 കോടി ജനങ്ങളുടെ
നെഞ്ചത്ത്... കള്ളപ്പണ വേട്ട എന്ന പേരിൽ
സർജിക്കൽ വെടി!
100 ദിവസം കൊണ്ട് വിദേശത്തെ
കള്ളപ്പണം മുഴുവൻ നാട്ടിലെത്തിക്ക
ുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ
തന്നെ തൂക്കിലേറ്റിക്കൊള്ളൂവെന്നും
ഗീർവാണമടിച്ചയാൾ ഇപ്പോൾ പെൻഷൻ
വാങ്ങുന്ന 80-കാരന്റേയും
കൂലിപ്പണിക്കാരന്റെയും
ഭിക്ഷക്കാരന്റെയും വിരലിൽ മഷി
പുരട്ടാൻ നടക്കുകയാണ്.
വിമാനത്തിൽ,തന്റെ തൊട്ടടുത്തിരിക്കുന്ന
ഉറ്റ സുഹൃത്തിന്റെ കീശയിലെ
കള്ളപ്പണത്തിലേയ്ക്ക് ഒന്നു വിരൽ
ചൂണ്ടാൻ പോലും തയ്യാറല്ലാത്ത
മോദിമഹാരാജ് നാട്ടിൻ പുറത്തെ
അമ്മൂമ്മയുടെ അരിക്കലത്തിലെ
ഇത്തിരിക്കാശിലേക്കും കടത്തിണ്ണയിൽ
കിടന്നുറങ്ങുന്ന തെരുവുതെണ്ടിയുട
െ കീറച്ചാക്കിലെ മുഷിഞ്ഞ
നോട്ടുകളിലേയ്ക്കും ഉന്നം വയ്ക്കുന്ന
പോക്രിത്തരം കണ്ട് മനം മടുത്തിട്ടാണ്
ഭക്തരേ അരിയാഹാരം കഴിക്കുന്ന മനുഷ്യർ
പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ആ
നേരത്ത് പതിവുപോലെ മറ്റേ അടവും
കൊണ്ട് ഇറങ്ങിയിരിക്ക്യാ?
രാജ്യസ്നേഹം....!
"അതിർത്തിയിൽ പട്ടാളക്കാർ
കണ്ണിലെണ്ണയൊഴിച്ച് കാവൽ
നില്ക്കുന്നില്ലേ?അപ്പോൾ ബാങ്കിന്റെ
മുമ്പിലും ATM -ന്റെ മുമ്പിലും നിങ്ങൾക്ക്
ക്യൂ നിന്നാലെന്താ? ഇത്തിരി കണ്ണീർ
പൊഴിച്ചാലെന്താ? "
ഇത്യാദിയൊക്കെയാണ് ചോദ്യങ്ങൾ.
'ഞങ്ങൾ 50 ദിവസവും ക്യൂ നിന്നോളാം
ഭക്താ... പക്ഷേ കള്ളപ്പണക്കാരുട
െ ലിസ്റ്റിൽ പേരുള്ള അദാനിക്കുട്ടനടക
്കമുള്ള സകലവന്മാരും കൂടെയുണ്ടാകണം
ക്യൂവിൽ! കഷ്ടിച്ച് ആയിരങ്ങൾ മാത്രം
ബാങ്കിൽ നിന്ന് പിൻവലിക്കാൻ
കഴിയുന്ന ഈ സമയത്തും 500 കോടിയുടെ
മഹാകല്യാണം നടത്തിയ
കർണ്ണാടകയിലെ BJP നേതാവും
ഉണ്ടാവണം ക്യൂവിൽ! ഞങ്ങൾ ഒരു കുടം
കണ്ണീർ പൊഴിച്ചു കൊള്ളാം ഭക്താ...
പക്ഷേ മേല്പറഞ്ഞവന്മാരുടെ കണ്ണുകളിൽ
നിന്നു കൂടി പൊഴിയണം, ഒരു കുടമൊന്നും
വേണ്ട.. ഒരു തുള്ളി കണ്ണീർ !"
ഇതാണ് ഉത്തരം.
ഇതൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും
രാജ്യസ്നേഹവും അതിർത്തി
കാക്കലുമൊക്കെ പറഞ്ഞ് ഇനിയും
സാധാരണക്കാരെ ഉദ്ബോധിപ്പിക്കാൻ
നടക്കുന്ന മഹാ ഭക്തന്മാരുണ്ടല്ലോ! അവരെ
സാഷ്ടാംഗം പ്രണമിച്ചേ
മതിയാകൂ...കാരണം അവർ സർവ്വ സംഗ
പരിത്യാഗികളാണ്. # Frwdtext
Popular posts from this blog
Comments
Post a Comment