Skip to main content
ഡീസൽ വില 65 രൂപയിൽ നിന്ന് 47ലേക്ക്
കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ബസ്
കൂലി കുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഡീസൽ വില 28 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
ഡീസൽ വില കൂടുമ്പോൾ
അതിനെ മാത്രം അടിസ്ഥാനമാകി കൂട്ടിയിരുന്ന ബസ്
ചാർജ്, ഡീസൽ വില കുത്തനെ കുറഞ്ഞപശ്ചാത്തല
ത്തിൽ 28 ശതമാനം കുറക്കേണ്ടതാണ്.
അങ്ങിനെയെങ്കിൽ മിനിമം ബസ് കൂലി 5
രൂപയായി കുറയും. 9 ൻറെ ടിക്കെറ്റ് 6.50
രൂപയാകണം. 12ൻറെ ടിക്കെറ്റ് 8.50
രൂപയാക്കണം.
അങിനെ ഓരോ നിരക്കുകളും കുറക്കാൻ
അധികാരികൾ തയ്യാരാവേണ്ടത്
ജനതാല്പര്യമാണ്.
2012-13 വര്ഷം # KSRTC കെ എസ് ആർ
ടി സി യുടെ ടിക്കെറ്റ് വരുമാനം 1573
കോടി രൂപയും ഇന്ധന ചെലവ് 809 കോടിയുമാണ്.
അതായത് ആകെ വരുമാനത്തിന്റെ 52
ശതമാനത്തോളം ഇന്ധന ചെലവാണ് ഉണ്ടാകുന്നത്
എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അപ്പോൾ
ഡീസൽ വില കുറയുമ്പോൾ (അതും 28
ശതമാനത്തോളം), ഭീമമായ ലാഭമാണ് ബസ്
മുതലാളിമാര്ക്ക് ഉണ്ടാക്കുന്നത്.
ബസ് മുതലാളിമാരുടെ സമര പ്രഖ്യാപന നാടകത്തിനു
മുമ്പിൽ, അധിവേഗം ബഹുദൂരം ചാർജ് കൂട്ടാൻ
കാണിക്കുന്ന ഉത്സാഹം, അധികാരികൾക്ക് ഡീസൽ
വില കുറയുമ്പോൾ ചാർജ് കുറക്കാൻ
ഇലാത്തതെന്തേ. ഇനി കുറയ്ക്കണമെങ്കിൽ ഒരു
തട്ടിക്കൂട്ട് കമ്മീഷൻറെ റിപ്പോർട്ട് വരണമെന്ന്
പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു
കമ്മീഷൻ റിപ്പോർട്ടും ഇല്ലാതെ 'കമ്മീഷൻ'
മാത്രം വാങ്ങി ബസ് കൂലി കൂട്ടുന്ന പ്രവണത
ക്കെതിരെ, ബസ് കൂലി കുറയ്ക്കാത്ത
ജനവിരുദ്ദതക്കെത
ിരെ പ്രതിപക്ഷം ശക്തമായി മുന്നോട്ടു
വരുനില്ലായെന്നത് ഖേദകരമാണ്.
പൊതുജനം പ്രതികരിക്കുക, പ്രതിഷേധിക്കുക.
..........
Popular posts from this blog
Comments
Post a Comment