Tara Tojo Alex എഴുതുന്നു...1. സജ്ന ഇപ്പോഴും ICU വിൽ തന്നെയാണ്. അപകട നില തരണം ചെയ്തു എന്ന് ഡോക്ടർസ് അറിയിച്ചു.2. സജ്നക്ക് എതിരായി നടത്തിയ പ്രചാരണത്തിന്റെ പേരിൽ വോയ്‌സ് ഓഫ് മലയാളം എന്ന ഫെസ്‌ബുക്ക് പേജിന്റെ അഡ്മിൻ മെക് ജേറിനിനെതിരെ വ്യക്തിഹത്യക്കും,സൈബർ ആക്രമണത്തിനും, ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഈ വിഷയത്തിൽ വ്യക്തത ആവശ്യപെട്ടവർക്ക് വേണ്ടി താഴെ ഒരു പോസ്റ്റ് ഷയർ ചെയ്യുന്നു: ജീവിതത്തോട് പോരാടുന്ന ട്രാൻസജണ്ടർ യുവതി സജ്ന ഷാജിയുടെ അതിജീവനത്തിന്റെ കഥ ഇപ്രകാരമാണ്. സജ്നയുടെ ബിരിയാണി കച്ചവടം സമീപത്തുള്ള കച്ചവടക്കാരൻ തടസ്സപ്പെടുത്തുകയും അവരെ അവഹേളിക്കുകയും ആക്രമിക്കുകയും അവരുടെ കൂടെ ജോലിചെയ്യുന്ന ഒരു ഒരു യുവതിയുടെ രസഹ്യ ഭാഗങ്ങളിൽ കടന്നു പിടിപ്പിക്കുകയും ചെയ്തിരുന്നു.അവർ പോലീസിൽ പരാതി പറയുകയും നീതി ലഭിക്കാതെ വന്നപ്പോൾ അവർ ലൈവ് വിഡിയോയിൽ വന്നു അവരുടെ അവസ്ഥ പറഞ്ഞു പൊട്ടിക്കരയുകയും ചെയ്തു..ഇതിന്ന് അടുത്ത ദിവസവും സമീപത്തുള്ള കച്ചവടക്കാരൻ ഹെൽത് ഇൻസ്‌പെക്ടർ എന്ന വ്യാജന രണ്ടു പേരെ വിട്ടു ഇവരുടെ കച്ചവടം തടസ്സപ്പെടുത്താൻ നോക്കിയതും ലൈവ് വീഡിയോ നമ്മൾ കണ്ടു. ഇപ്പോഴും അതൊക്കെ സജിനയുടെ പ്രൊഫൈലിൽ ഉണ്ട്.അടുത്ത ദിവസം കച്ചവടക്കാരൻ നേരിട്ട് തന്നെ അയാളുടെ കാറിൽ ഇവരുടെ അടുത്ത് വന്നു തർക്കിക്കുന്നതും അവരെ ആണും പെണ്ണും കെട്ടവർ എന്ന് വിളിച്ചു ആക്ഷേപിക്കുന്ന വീഡിയോയും ലൈവ് ഉണ്ടായിരുന്നു.അവർക്കു കൈത്താങ്ങായി അവരെ സഹായിക്കാനായി കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പല നേതാക്കളും മുന്നിട്ടു ഇറങ്ങി.. കേരളത്തിലെ ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ, പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല അടക്കമുള്ളവർ സജ്‌നക്കു പിന്തുണ അറിയിച്ചവരാണ്. വിഷയങ്ങൾ അറിഞ്ഞു മന്ത്രി ശൈലജ ടീച്ചർ നേരിട്ട് അവരെ വിളിച്ചു സംസാരിച്ചു. സർക്കാരിൽ നിന്നും എല്ലാ സഹായവും ഉറപ്പു കൊടുത്തു.സ്ഥലം MLA M സ്വരാജ്, സജനയോടു മോശമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥരെ താക്കീതും ചെയ്തു.നടൻ ജയസൂര്യ കച്ചവടതിനായി റൂമും സഹായങ്ങളും നൽകാമെന്ന് അറിയിച്ചു.തൃപ്പുണിത്തുറ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഇവരെ ചേർത്ത് നിർത്താൻ തീരുമാനിക്കുകയും ഇവരുടെ സമരത്തിൽ പങ്കാളിയാകുകയും ഇവരുടെ ബിരിയാണി കച്ചവടം ചെയ്യാൻ ബിരിയാണി ഫെസ്റ്റ് തീരുമാനിക്കുകയും ചെയ്തു.(18, ഞായറാഴ്ച പരിപാടി നന്നായി നടന്നു )ഇതെല്ലാം പ്രധാന മലയാളം ചാനലുകളിൽ വാർത്തയായി വന്നിരുന്ന്. .ഇതിനിടയിലാണ് സുശാന്ത് നിലമ്പൂർ എന്ന ചാരിറ്റി പ്രവർത്തകൻ ഇവരെ കാണാൻ വരുന്നത്.സുശാന്ത് ഇവർക്ക് ഒരു ഫ്രീസർ സമ്മാനിക്കുകയും ചെയ്തു.സജ്നക്ക് ഒരു വീട് വാങ്ങിക്കാൻ പണം സ്വരൂപിക്കാൻ സജ്നയുടെ അക്കൗണ്ട് നമ്പർ വെച്ച് സുശാന്ത് വീഡിയോ ചെയ്തു.ആ ദിവസം രാത്രിയാണ് ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് ഉണ്ടായിട്ടുള്ളത്.അന്ന് രാത്രി സജിന തന്റെ കൂടെയുണ്ടായിരുന്ന തീർഥ എന്ന കൂട്ടുകാരിയെ വിളിക്കുകയും വീടിനായി ഒരു വീഡിയോ റെക്കോർഡ് ചെയ്തതായി പറയുന്നു.സുശാന്ത് വന്ന കാര്യവും ഫ്രീസർ കൊടുത്ത കാര്യവും സഹായം വാഗ്ദാനം ചെയ്ത കാര്യവും പറയുന്നു.കച്ചവടത്തിന് ആവശ്യമായ കാര്യങ്ങൾ ഒന്നും ഇനി ആവശ്യമില്ല, ഒരുപാടു പേർ സപ്പോർട്ട്മായി വന്നിട്ടുണ്ട്, സുശാന്തിനോട് ഫ്രീസറിന് പകരം പണം ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നും എനിക്ക് കേറി കിടക്കാൻ ഒരു വീടാണ് ഇനി ആവശ്യമെന്നു പറഞ്ഞ കാര്യവും തീർഥയോട് പറയുന്നു..മൂന്നു ലക്ഷമല്ല പതിനഞ്ചു ലക്ഷം വരേ (അവരുടെ പ്രതീക്ഷ മാത്രം ) ഈ വീഡിയോ വഴി ഫണ്ട്‌ റൈസ് ആകുമെന്ന് അനീഷേട്ടൻ പറഞ്ഞെന്നും സുശാന്ത് ചിലപ്പോൾ മുഴുവൻ പണം തന്നില്ലങ്കിലോ എന്നുള്ള ആശങ്കയും അവർ പങ്കുവെക്കുന്നു (സുശാന്തിനെ കുറിച്ച് അവരുടെ വിശ്വസമില്ലായ്മ ആകാം അല്ലാതിരിക്കാം,അത് നമ്മുടെ വിഷയമല്ല ).പതിനഞ്ചു ലക്ഷം വീടിനായി കിട്ടുകയാണങ്കിൽ പ്രശ്ങ്ങളിൽ കൂടെ നിന്ന തീർഥക്ക് സജിന ഒരു ലക്ഷം രൂപ നൽകാമെന്നും പറയുന്നു. ഈ കാര്യം ആരോടും പറയണ്ട എന്നും പറയുന്നു. ഇത്രയും ആണു ആ വോയിസ്‌ ക്ലിപ്പിൽ ഉള്ളത്..ഇനി ഇതിന്റെ അടുത്ത ദിവസം ഗായിക പ്രിയാ അച്ചു എന്നെ സാമൂഹ്യ പ്രവർത്തകക്ക് നാസർ മാനു എന്ന വലിയ മനുഷ്യസ്നേഹി സമ്മാനിക്കുന്ന വീട്, സജിനക്കായി നൽകാമെന്ന് പ്രിയാ അച്ചുവും നാസർ മാനുവും അറിയിക്കുന്നു.അന്ന് തന്നെ സജ്ന ലൈവിൽ വന്നു വീടിനായി ആരും ഇനി സഹായിക്കരുത് എന്നും അതുവരെ അക്കൗണ്ടിലേക്കു വന്നത് 16000/ രൂപയാണന്നു ഫോണിൽ കാണിക്കുകയും ആ പണം ആർക്കും തിരിച്ചു നൽകാൻ തയ്യാർ ആണെന്നും അറിയിക്കുന്നു.ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അതാത് ദിവസം തന്നെ സജിന തന്റെ ഫേസ്ബുക്കിൽ ലൈവ് ചെയ്തിട്ടുണ്ട്.യൂത്ത് കോൺഗ്രസ്‌ തൃപ്പുണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചബിരിയാണി ഫെസ്റ്റിൽ നിന്നും കിട്ടിയ തുക കൈമാറാൻ 19/10/2020 തിങ്കളാഴ്ച ഉച്ചക്ക് 1.30 ക്ക് സജ്‌നയുടെ വീട്ടിൽ ഞങൾ പോവുകയും തുക കൈമാറിയതുമാണ്.അവിടെ വെച്ച് സജ്‌ന ഇപ്പോൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച് ഞങ്ങളോട് സംസാരിച്ചിരുന്നു. സജ്‌നയും തീർത്ഥയുമായുള്ള ഒരു വോയിസ്‌ ക്ലിപ്പ് സംസാരത്തിന്റെ ഏതാനും മിനിട്ടുകൾ മുറിച്ചെടുത്തു, ഇതു ആദ്യം അവർ അതിക്രമം നേരിട്ടേന്നു പറഞ്ഞത് നാടകമാണെന്നും തട്ടിപ്പാണെന്നും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചു സെൻസഷണൽ വീഡിയോ ഉണ്ടാക്കിയാണ് വോയ്സ് ഓഫ് മലയാളീസ് ബൈ മെക്ക് ജെറിൻ എന്ന് പേജിൽ നിന്നും ഒരു വീഡിയോ വന്നത്.യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചു സജ്‌നയെ മനപ്പൂർവം അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ കണ്ട പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ സജ്‌നയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. Online bullying എന്ന ഈ വിരോധാഭാസം കേരളത്തിൽ വർധിച്ചു വരുകയാണ്. അതിന്റെ അവസാനത്തെ ഇരയായി ഇപ്പോൾ സജ്‌ന മാറിയിരിക്കുന്നു.. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ദുഷ്പ്രചാരണങ്ങളിൽ മനം നൊന്തു സജ്‌ന ഇന്നലെ ആത്മഹത്യക്കു ശ്രമിച്ചു.ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. സജന ഒരു പ്രചോദനമാണ്, ട്രാൻസ്ജെണ്ടർ ആയതിന്റെ പേരില് വീട്ടുകാരും നാട്ടുകാരും പുറത്താക്കപ്പെട്ടു ട്രെയിനിൽ ഭിക്ഷയെടുത്തു റോഡിൽ കിടന്നുറങ്ങിയിരുന്ന അവർ ഒരു സ്വയം തൊഴിൽ കണ്ടെത്തുകയും ഇന്ന് നാലഞ്ചു പേർക്ക് ജീവിതമാർഗ്ഗം നൽകുകയും ചെയ്യുന്നു.സജ്നയെ മനഃപൂർവം അപമാനിക്കുന്ന വീഡിയോ ഉണ്ടാക്കി അതിനെ വൈറൽ ആക്കി അതിൽ ക്ലിക്കുകളും പരസ്യവും നിറച്ചു ആ വരുമാനം കൊണ്ടു വയറു നിറക്കുന്ന നികൃഷ്ടനെ നിയമപരമായി തന്നെ നേരിടും.സജിനയോടൊപ്പം നൂറുവട്ടം..💓Courtesy post/ Copied & Edited.

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍