Skip to main content
2004 ഒക്ടോബര് 14 ബാർസ സ്വന്തം നാട്ടുകാരായ
എസ്പാന്യോളിനെതിരെ കളിക്കുന്നു
കളിയവസാനിക്കാൻ പത്തുമിനിറ്റ് ശേഷിക്കേ
ഡെക്കോയ്ക്ക് പകരക്കാരനായി നീളന്
മുടിക്കാരനായ ഒരു കുറിയ പയ്യൻ പുഞ്ചിരിച്ചു
കൊണ്ട് കളത്തിലിറങ്ങി അന്നാദ്യമായ് ആ
മാന്ത്രികക്കാലുകൾ ബാഴ്സയ്ക്കുവേണ്ടി
ചലിച്ചു. അന്ന് വെറും 17 വയസ്സും 114 ദിവസവും
പ്രായമുള്ള കുഞ്ഞു ബാലനിൽ നിന്നും ലോകം
ഉറ്റുനോക്കുന്ന സൂപ്പർ താരമെന്ന ലേബലിലേക്ക്
വളർന്ന മെസ്സിക്ക് മുന്നില് വഴിമാറിയ
റെക്കോർഡുകൾ ഏറെയാണ്. 2005, മെയ് 1
ബാഴ്സയ്ക്കുവേണ്ടി മെസ്സിയുടെ ആദ്യഗോള്
ആല്ബാസെറ്റയ്ക്കെതിരെ. സാമുവൽ എറ്റൂവിന്
പകരക്കാരനായി 87 മിനിറ്റില്
കളത്തിലെത്തിയായിരുന്നു ഈ ഗോൾ. അന്ന്
തുടങ്ങി മിനിഞ്ഞാന്ന് വലൻസിയക്കെതിരെ
അവസാന മിനുട്ടിൽ നേടിയ ഗോളോടു കൂടെ
ബാർസ കുപ്പായത്തിൽ മെസ്സീഗോളുകളുടെ
എണ്ണം 400 തികഞ്ഞു , 14 വര്ഷങ്ങള്ക്ക് മുന്മ്പ്
തന്റെ പതിമൂന്നാം വയസ്സിലാണ് മെസ്സി ലാ
മാസിയ അക്കാദമിയിലെത്തുന്നത്.
എസ്പാനിയോളിനെതിരായ അരങ്ങേറ്റത്തിന്
ശേഷം സ്പാനിഷ് മാധ്യമങ്ങള് മെസ്സിയെക്കുറിച
്ച് ഇങ്ങനെയെഴുതി. അര്ജന്റീനക്ക് പുതിയൊരു
താരമുണ്ടായിരിക്കുന്നു. അവന് പുതിയ
മറഡോണയാണ്..തന്റെ കാലുകൾ കൊണ്ട്
ഫുട്ബോളിനെ മാറ്റി മറിക്കാൻ പിറന്നവന്.
മാധ്യമങ്ങളുടെ പ്രവചനങ്ങൾ തെറ്റിക്കാതെ
മെസ്സി ബാഴ്സയുടെ പത്താം നമ്പർ ജഴ്സിയുടെ
തിളക്കം കൂട്ടിക്കൊണ്ടേയിരുന്നു. ആറു തവണ ലാ
ലീഗ കിരീടം, മൂന്നു തവണ യൂറോപ്യന് ക്ലബ്ബ്
ചാമ്പ്യന്മാര്,രണ്ടു തവണ ക്ലബ്ബ് വേള്ഡ് നാലു
തവണ ബാലന് ദി ഓര്..ക്ലബ്ബ് കരിയറില് നിന്ന്
വാരിക്കൂട്ടേണ്ടതെല്ലാം ഈ ഇരുപത്തിയേഴ്
വയസ്സിനുള്ളില് മെസ്സി സ്വന്തമാക്കി.
തെരുവിൽ നിന്ന് അനാരോഗ്യത്തിന്റെ വിധി
ഹിതത്തോട് പൊരുതി ലോകത്തിന്റെ നെറുകയിൽ
എത്തിച്ചേർന്ന മെസ്സിയുടെ ജീവിതം ഫിക്ഷനെ
വെല്ലുന്ന റിയാലിറ്റി കൊണ്ട് സമ്പന്നമാണ്.
അത് കൊണ്ട് തന്നെ പ്രശസ്തിയുടെ
കൊടുമുടിയിലും അനാരോഗ്യം കൊണ്ട്
കഷ്ട്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി
യൂണിസെഫുമായി കൈകോർക്കുന്ന മെസ്സിക്ക്
അധികം പരസ്യപ്പെടുത്താത്ത ഒരു മാനുഷീക മുഖം
കൂടി ഉണ്ട്. വെറും ആർത്തിരമ്പുന്ന ചതുര
മൈതാനങ്ങളിൽ മാത്രം ഒതുങ്ങാത്ത
മനുഷ്യത്വത്തിന്റെ മുഖം.... സല്യൂട്ട് മെസ്സീ.....
Popular posts from this blog
Comments
Post a Comment