Posts
Showing posts from April, 2015
അല്ലെങ്കിലും നാളെ ഒരു ദിവസം വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്നതു കൊണ്ടോ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നത് കൊണ്ടോ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല..അടുത്തയിടെ കുറെ ഹർത്താൽ നടത്തിയിട്ട് എന്ത് മാറ്റമാണ് ഉണ്ടായത്...വാഹന പണിമുടക്ക് കൊണ്ട് സാധാരണ ജനങ്ങൾ വലയുക എന്നതല്ലാതെ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..ഇവിടത്തെ ഭരണം കൊണ്ട് തന്നെ പൊതു ജനം പൊറുതി മുട്ടിയിരിക്കുക യാണ്..അതിനു പുറമേ ഒരു വാഹന പണിമുടക്കും ഹർത്താലും .....നിങ്ങൾ എന്ത് കാര്യത്തിനാണോ വാഹന പണിമുടക്ക് നടത്തുന്നത് അതിനു കാരണക്കാരായവരുടെ "നാളെ" ,സാധാരണ ഒരു ദിവസം പോലെ തന്നെ കടന്നു പോകും..ആശുപത്രിയിൽ പോകാൻ പോലും വണ്ടി കിട്ടാതെ ദുരിതം അനുഭവിക്കുന്നത് പാവം സാധാരണക്കാരും...ഞാൻ നാളത്തെ വാഹന പണി മുടക്കിനോട് എന്തായാലും സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല....നിങ്ങളോ???
- Get link
- X
- Other Apps
Messi, Suarez, and Neymar have scored 101 goals this season, surpassing the total of Messi, Eto'o, Henry of 100 in 2008-09
- Get link
- X
- Other Apps
2004 ഒക്ടോബര് 14 ബാർസ സ്വന്തം നാട്ടുകാരായ എസ്പാന്യോളിനെതിരെ കളിക്കുന്നു കളിയവസാനിക്കാൻ പത്തുമിനിറ്റ് ശേഷിക്കേ ഡെക്കോയ്ക്ക് പകരക്കാരനായി നീളന് മുടിക്കാരനായ ഒരു കുറിയ പയ്യൻ പുഞ്ചിരിച്ചു കൊണ്ട് കളത്തിലിറങ്ങി അന്നാദ്യമായ് ആ മാന്ത്രികക്കാലുകൾ ബാഴ്സയ്ക്കുവേണ്ടി ചലിച്ചു. അന്ന് വെറും 17 വയസ്സും 114 ദിവസവും പ്രായമുള്ള കുഞ്ഞു ബാലനിൽ നിന്നും ലോകം ഉറ്റുനോക്കുന്ന സൂപ്പർ താരമെന്ന ലേബലിലേക്ക് വളർന്ന മെസ്സിക്ക് മുന്നില് വഴിമാറിയ റെക്കോർഡുകൾ ഏറെയാണ്. 2005, മെയ് 1 ബാഴ്സയ്ക്കുവേണ്ടി മെസ്സിയുടെ ആദ്യഗോള് ആല്ബാസെറ്റയ്ക്കെതിരെ. സാമുവൽ എറ്റൂവിന് പകരക്കാരനായി 87 മിനിറ്റില് കളത്തിലെത്തിയായിരുന്നു ഈ ഗോൾ. അന്ന് തുടങ്ങി മിനിഞ്ഞാന്ന് വലൻസിയക്കെതിരെ അവസാന മിനുട്ടിൽ നേടിയ ഗോളോടു കൂടെ ബാർസ കുപ്പായത്തിൽ മെസ്സീഗോളുകളുടെ എണ്ണം 400 തികഞ്ഞു , 14 വര്ഷങ്ങള്ക്ക് മുന്മ്പ് തന്റെ പതിമൂന്നാം വയസ്സിലാണ് മെസ്സി ലാ മാസിയ അക്കാദമിയിലെത്തുന്നത്. എസ്പാനിയോളിനെതിരായ അരങ്ങേറ്റത്തിന് ശേഷം സ്പാനിഷ് മാധ്യമങ്ങള് മെസ്സിയെക്കുറിച ്ച് ഇങ്ങനെയെഴുതി. അര്ജന്റീനക്ക് പുതിയൊരു താരമുണ്ടായിരിക്കുന്നു. അവന് പുതിയ മറഡോണയാണ്..തന്റെ കാലുകൾ കൊണ്ട് ഫുട്ബോളിനെ മാറ്റി മറിക്കാൻ പിറന്നവന്. മാധ്യമങ്ങളുടെ പ്രവചനങ്ങൾ തെറ്റിക്കാതെ മെസ്സി ബാഴ്സയുടെ പത്താം നമ്പർ ജഴ്സിയുടെ തിളക്കം കൂട്ടിക്കൊണ്ടേയിരുന്നു. ആറു തവണ ലാ ലീഗ കിരീടം, മൂന്നു തവണ യൂറോപ്യന് ക്ലബ്ബ് ചാമ്പ്യന്മാര്,രണ്ടു തവണ ക്ലബ്ബ് വേള്ഡ് നാലു തവണ ബാലന് ദി ഓര്..ക്ലബ്ബ് കരിയറില് നിന്ന് വാരിക്കൂട്ടേണ്ടതെല്ലാം ഈ ഇരുപത്തിയേഴ് വയസ്സിനുള്ളില് മെസ്സി സ്വന്തമാക്കി. തെരുവിൽ നിന്ന് അനാരോഗ്യത്തിന്റെ വിധി ഹിതത്തോട് പൊരുതി ലോകത്തിന്റെ നെറുകയിൽ എത്തിച്ചേർന്ന മെസ്സിയുടെ ജീവിതം ഫിക്ഷനെ വെല്ലുന്ന റിയാലിറ്റി കൊണ്ട് സമ്പന്നമാണ്. അത് കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലും അനാരോഗ്യം കൊണ്ട് കഷ്ട്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി യൂണിസെഫുമായി കൈകോർക്കുന്ന മെസ്സിക്ക് അധികം പരസ്യപ്പെടുത്താത്ത ഒരു മാനുഷീക മുഖം കൂടി ഉണ്ട്. വെറും ആർത്തിരമ്പുന്ന ചതുര മൈതാനങ്ങളിൽ മാത്രം ഒതുങ്ങാത്ത മനുഷ്യത്വത്തിന്റെ മുഖം.... സല്യൂട്ട് മെസ്സീ.....
- Get link
- X
- Other Apps
KING LEO MESSI The 400th goal for his club: dedicated to all Haters.
- Get link
- X
- Other Apps
Vishu aayittu Aake 2 sthalathu mathrame aalukal Ullu ? 1: Beverage 2: Padakka peedika
- Get link
- X
- Other Apps
കണികൊന്നയും കണിവെള്ളരിയും ഒരുക്കി വിഷു ദിനത്തിൽ ഉണ്ണി കണ്ണനെ വരവേല്ക്കാൻ കാത്തിരിക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ ... ........
- Get link
- X
- Other Apps
ഞാന് ഭൂമിയിലും നീ സ്വര്ഗത്തിലും ജീവിച്ചു.അവിടെയാ തെറ്റ്പറ്റിയത്.ഒട്ടേറെ ജീവിത ദുരിതങ്ങള്ക്ക് നടുവിലാണ് നമ്മള് കഴിയുന്നത്.ഒരു ഗ്ലാസ് ചായ കുടിക്കാന് വാച്ച് അഴിച്ച്പണയം വെക്കുന്നവന്റെ മനസ്സില് എവിടെയാ പ്രണയം.എവിടാ സ്നേഹം.ഞാന് അങ്ങിനെ ഒരുത്തനാ..എന്നെ പോലെ ഒരുപാട് ഭര്ത്താക്കന്മാരുണ്ട്.സ്വന്തം പ്രശ്നങ്ങള് ഭാര്യയേയും കുട്ടികളെയും അറിയിപ്പിച് വേദനിപ്പിക്കാതെ പുകയുന്ന മനസ്സില് ഒരുതിരിവെച്ച് നടക്കും.നിവര്ത്തികേട് കൊണ്ട,,മനപൂര്വം അല്ല,അത് മനസ്സിലാക്കാന് ഒരു ഭാര്യക്ക് കഴിഞ്ഞാല് അവിടെയാണ് സ്നേഹത്തിന് വിലയുണ്ടാകുന്നത്.ജീവിതത്തിനു ഭംഗിയുണ്ടാകുന്നത്.ഞാന് നിന്റെ ഭര്ത്താവ് മാത്രമല്ല...മകനാണ്..ജേഷ്ടനാണ്. .അനുജനാണ്...അമ്മാവനാണ്..അളിയനാ ണ്...അങ്ങിനെ ഒരുപാട് ഉത്തരവാദിത്തങ്ങള് എനിക്കുണ്ട്.
- Get link
- X
- Other Apps
ഇവിടെ പറയാന്‍ പോകുന്നത് 1980-99 കാലഘട്ടത്തില്‍ ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില്‍ ജനിച്ചത് കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്..5 വയസ്സ് വ രെ അംഗനവാടിയിൽ പോയത് നമ്മൾ മാത്രമാണു.. നാലാംക്ലാസ് വ രെ നിക്കർ ഇട്ട് സ്കൂളിൽ പോയത്... മഴക്കാലത്ത് ഓവുചാലിൽനിന്ന് മീൻ കുട്ടികളെയും തവളാപൊട്ടലുകളെയും പിടിച്ച് കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്... പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്.. മാഷിന്റെ അടുത്ത് നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.. 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടം.. സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത് നിൽകുന്ന ജീരക സോഡ ആഡമ്പരമായൈരുന്ന കാലം... ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത് കയരി ഏരിയൽ തിരിച്ച് തിരിച് മടുത്തിരുന്ന കാലം.. ക്രിക്കറ്റ് മാച് ഡി ഡി2 വിൽ മാത്ര മാണെങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വെച് കെട്ടി ഉയർത്തി ഫുൾ കുത്ത് കുത്തുള്ള ഡിസ് പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച് ഫുൾ കണ്ടവർ... സൈകിൾ വാടകക്കെടുത്ത് അവധി ദിവസം കറങ്ങിയവർ.. മഴക്കാലത്ത് ഹവായ് ചെരുപ്പിട്ട് നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട് ഡിസൈൻ ഉണ്ടാകിയവർ.. ഹവായ് ചെരുപ്പ് മാറ്റി പ്ലാസ്റ്റിക് ചെരുപ്പ് കിട്ടാൻ കൊതിച്ച കൗമാരം... നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്... കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക് പോവുമ്പോൾ ജീപ്പ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർ വൃതി... മുറ്റത്ത് ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്‍ന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂടറില്‍ സോഫ്റ്റ്‌വെയര്‍ ഗയിമുകളിലേക്കുംമാറി.. ബാലരമയും ബാലബൂമിയും വായിച്ചു വളര്‍ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്‍മാനും കടന്നു വന്നത്. സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ് കളിച്ചതും ഞങ്ങളാണ്.. ഇംഗ്ലീഷ് അല്ഫബെറ്റ്‌കള്‍ക്ക് മുന്‍പേ മലയാളം അക്ഷരമാല പഠിക്കാന്‍ അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും. റേഡിയോയില്‍ വരുന്ന പാട്ടുകള്‍ ക്യസേറ്റ്‌കളില്‍ അവസാനമായി റെക്കോര്‍ഡ് ചെയ്തതും ഞങ്ങളായിരിക്കും. ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം. കമ്പ്യൂട്ടര്‍ യുഗം വളര്‍ന്നതും മൊബൈല്‍ ടെക്നൊളജി വളര്‍ന്നതും ഞങ്ങള്‍കൊപ്പംയിരുന്നു. ഡിജിറ്റല്‍ കളര്‍ ഫോണുകളില്‍ ബാല്യവും, ജാവ സിമ്പയെന്‍ ഫോണുകളില്‍ കൌമാരവും, ആഡ്രോയ്ഡ് വിന്‍ഡോസ് ഫോണുകളില്‍ യൌവനവും ഞങ്ങളാസ്വതിച്ചു. കൌമാരത്തിന്‍റെ ആഗ്രഹങ്ങള്‍ ആദ്യം ബുക്കുകളിലും ശേഷം സിഡിയിലും പിന്നെ ഇന്‍റര്‍നെറ്റിലും ആ പ്രായം തീരും മുമ്പേ പരതിയത് ഞങ്ങള്‍ മാത്രം. ഞായറാഴ്ചകളില്‍ വൈകുന്നേരം തൊട്ടടുത്ത വീട്ടില്‍ പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്‌കളിലെക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു.. പഠിക്കുന്ന സമയങ്ങളില്‍ തൊട്ടടുത്ത ബെഞ്ചില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMSകളിലൂടെയും കൈമാറാന്‍ സാതിച്ചത് ഞങ്ങള്‍ക്കാണ്.. ബുക്ക് നോക്കിയും ഗൂഗിള്‍ നോക്കിയും ഞങ്ങള്‍ പഠിച്ചു ആദ്യം പേപരുകളിലും പിന്നീട് കമ്പ്യൂട്ടര്‍കളിലും പരീക്ഷ എഴുതി.. വളരെയേറെ മാറ്റങ്ങള്‍ കണ്ടു വളര്‍ന്നതാണ് ഞങ്ങളുടെ ഈ തലമുറ.. അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാന്‍ പറയും.. ഞാന്‍ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവനാണ്...h
- Get link
- X
- Other Apps
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്ചാണ്ടി അവർകളുടെ അടിയന്തര ശ്രദ്ധക്കായി .......ഓരോ വീട്ടിലും ഓരോ ക്യാന്സര് രോഗി............. കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത് രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം പച്ചക്കറികൾ വിപണിയില് പ്റവേശിപ്പിക്കാ തിരിക്കാൻ കർശനനിയമം നടപ്പാക്കാന് എന്താണ് തടസ്സം ?. കേരളത്തില് വിഷം നിറച്ച പച്ചക്കറി വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ തമിഴ്നാട്ടിൽ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില് നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന് പറ്റുമോ?. ഉൽപ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാൽ ആരും ഏതു കർശനനിയമവും പാലിക്കാൻ തയ്യാറാകും . ഇവിടെ ക്യാന്സര്ചികിത്സക്ക് ഫണ്ട് കണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുൻകൈയെടുക്കുന്ന താങ്കള് കേരളീയരിൽ ക്യാന്സറുണ്ടാക്കുന്ന വിഷം ശരീരത്തില് ചെല്ലാതിരിക്കാനും മുൻകരുതൽ സ്വീകരിക്കേണ്ടതല്ലേ ?. എന്തുകൊണ്ട് അതു ചെയ്യുന്നില്ല . ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന ലക്ഷ്യത്തോടെയാണ് പ്റവർത്തനമെന്ന് താങ്കള് പറയുന്പോൾ വിഷമുള്ള പച്ചക്കറി മൂലം ഓരോ വീട്ടിലും ഓരോ ക്യാന്സര് രോഗിയല്ലേ ജനിക്കുന്നത് ?. വിഷമുള്ള പച്ചക്കറി അതിർത്തിയിൽ തടഞ്ഞാൽ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല. മറിച്ച് താങ്കള്ക്ക് ജയ് വിളിക്കും. ബാറുകൾ അടച്ചപ്പോൾ സന്തോഷം അറിയിച്ച വീട്ടമ്മമാരേക്കാൾ കൂടുതല് പേർ ഇക്കാരണം കൊണ്ടു താങ്കളെ ഹീറോയാക്കും. ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്സര് കേരളത്തെ കീഴടക്കും. സ്നേഹമുണ്ടങ്കിൽ അങ്ങയുടെ സഹപ്രവർത്തകനും കേരള ജനതക്ക് പ്രിയങ്കരനുമായ ബഹു:മുൻ സ്പീക്കർ ജി.കാർത്തികേയൻ സാറിന്റെ രോഗം വല്ലപ്പോയും ഓർത്താൽ മതി ആയതുകൊണ്ട് ഇക്കാര്യത്തില് അടിയന്തര നടപടി സ്വീകരിക്കുവാൻ ഞങ്ങള് ഒന്നടങ്കം ഇതിനാൽ ആവശ്യപ്പെടുന്നു ... ..............................
- Get link
- X
- Other Apps
നിങ്ങൾ ഒരിക്കലും നിങ്ങളെപ്പറ്റി മോശമായി ചിന്തിച്ചു സമയം കളയരുത്. കാരണം ദൈവം അതിനുവേണ്ടി ചില ബന്ധുക്കളെയും നാട്ടുകാരെയും നിയോഗിച്ചിട്ടുണ്ട്. Gd ni8
- Get link
- X
- Other Apps